ഡൽഹി:പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും വകുപ്പുകളുടെയും ചുമതലയുള്ള മന്ത്രി ജിതേന്ദ്രസിംഗിന്റെ മറുപടിപ്രസംഗത്തിനു പിന്നാലെ ശബ്ദവോട്ടോടെയാണു കേന്ദ്രസർക്കാർ പൊതുപരീക്ഷാ ഭേദഗതി ബിൽ പാസാക്കിയത്.
ബില്ലിനു പ്രതിപക്ഷം തത്വത്തിൽ പിന്തുണ നൽകിയെങ്കിലും പരീക്ഷാ ക്രമക്കേടിനെതിരേ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി ശിക്ഷകൾ കൂടുതൽ കർശനമാക്കുന്ന ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചെങ്കിലും പോലീസ് അതിക്രമത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് അന്നു ചർച്ച നടന്നിരുന്നില്ല. പിന്നീട് സ്പീക്കർ നടത്തിയ സമവായ നീക്കത്തെത്തുടർന്നാണ് ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കാൻ പ്രതിപക്ഷം സമ്മതിച്ചത്.